Join News @ Iritty Whats App Group

പൂഞ്ഞാർ ആശാൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല; പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ ഉദ്ദേശിക്കുന്നില്ലന്ന് ഷോൺ ജോർജ്

പിണറായിയുടെ പൊലീസിന് പിടികൊടുക്കാൻ പി.സി. ജോർജ് ഉദ്ദേശിക്കുന്നില്ലെന്ന് മകനും കേരള ജനപക്ഷം നേതാവുമായ ഷോൺ ജോർജ്. മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് പി.സി. ജോർജിന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഷോൺ ജോർജിൻറെ പ്രതികരണം.

വിജയ് ബാബുവിനെപ്പോലെ പി സി ജോർജ് ഒളിച്ചോടുന്ന ആളല്ല, പി സി ജോർജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് വ്യക്തമാക്കി മകൻ ഷോൺ ജോർജ് വ്യക്തമാക്കി. പി സി ജോർജ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് കുടുംബാ​ഗംങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട ശേഷം പി സി ജോർജ്ജ് ഒളിവിലാണന്നാണ് പൊലീസിന്റെ വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെപ്പോലെ പി സി ജോർജ് ഒളിച്ചോടുന്ന ആളാല്ലന്നും, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ലെന്നും മകൻ ഷോൺ ജോർജ്ജ് വ്യക്തമാക്കി.

നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നു ഷോൺ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഷോൺ ജോർജ് ആരോപിച്ചു.

ഈ പ്രീണനം സർക്കാരിന് തന്നെ വലിയ തിരിച്ചടിയാകും. പി സി ജോർജിനെ വർഗീയ വാദിയായി ചിത്രീകരിക്കുന്ന ഇവരാണ് വലിയ വർഗീയവാദി. ഇന്നലെ കോടതിക്ക് മുന്നിലെത്തിയ മുൻകൂർ ജാമ്യ ഹർജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.

34 മിനിറ്റുള്ള പ്രസംഗത്തിന്റെ പെറുക്കിയെടുത്ത വാക്കുകൾ മാത്രമാണ് കോടതിക്കുമുന്നിൽ ഹാജരാക്കിയിട്ടുള്ളത്. ഹൈക്കോടതിയെ സമീപിച്ച് പി സി ജോർജിന്റെ വാക്കുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പൊലീസിന്റെ നടപടിയാണെന്ന് പറയില്ല

അറസ്റ്റ് ഉടനില്ലെന്ന് പ്രഖ്യാപിച്ചിട്ട് പൊലീസിന് നിലപാട് മാറ്റേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ടാണ്. പിണറായി വിജയന്റെ നിയമം അനുസരിക്കാൻ മനസില്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു. അതേസമയം ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരാനാണ് പൊലീസ് തീരുമാനം.

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോർജ് ഈരാട്ടുപേട്ടയിലെ വീട്ടിൽ നിന്ന് പോയതെന്ന് പൊലീസിന് ലഭിച്ച വിവരം . വീട്ടിലെ സിസി ടിവി പൊലീസ് പരിശോധിച്ചിരുന്നു.

വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും പി.സി ജോർജ് തിരുവനന്തപുരത്തുണ്ടന്ന മറുപടിയാണ് കിട്ടിയത്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ നാളെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചേക്കും.

വെണ്ണല പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും ഷോൺ പറഞ്ഞു. മതവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

എന്നാൽ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസെന്നുമാണ് പി സി ജോർജിന്റെ നിലപാട്

Post a Comment

Previous Post Next Post
Join Our Whats App Group